കുരുത്തോല പെരുന്നാൾ: ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ആചരിക്കുന്നു
കുരുത്തോല പെരുന്നാൾ: ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ആചരിക്കുന്നു

മനുഷ്യ കുലത്തിൻ്റെ വിമോചകനായ ക്രിസ്തു കഴുതയുടെ പുറത്ത് കയറി ജറുസലേമിലേം ദേവാലയത്തിൽ വരികയും ദാവീദിൻ്റെ പുത്രനു ഓശാന എന്ന ജയ് വിളികളുമായി ഒലിവ് മരചില്ലകൾ കൊണ്ട് ജനം വരവേറ്റ ദിവസത്തിൻ്റെയും ഓർമ്മയാണ് ഓശാന ഞായർ ആചരിക്കുന്നത്. യൂദയായുടെ നവോഥാന നായകനായ ക്രിസ്തു ജെറുസലേം നഗരിയിൽ തൻ്റെ കർമ്മ ജീവിതത്തിൻ്റെ അവസാനമായി നടത്തിയ പൊതു പരിപാടിയാണ് ഓശാന ഞായർ.
കേരളത്തിൽ ഓശാന ഞയറിൽ കുരുത്തോലകൾ നൽകുന്ന രീതിയാണ് പ്രധാനമായും കണ്ട് വരുന്നത്. പെസഹായും ദുഃഖവെള്ളിയും ഈസ്റ്ററുമെല്ലാം അടങ്ങുന്ന വിശുദ്ധവാരത്തിൻ്റെ ആരംഭം കുറിക്കുന്നത് ഓശാന ഞായറാഴ്ചയാണ്. കേരളത്തിലെ വിവിധ പള്ളികളിൽ ഓശാന ഞായറിൽ കുരുത്തോല വിതരണം , കുരുത്തോല പ്രദക്ഷിണം തുടങ്ങിയ ചടങ്ങുകൾ ഓശാന ഞായർ ഭാഗമായി നടന്നു.