കേരള പത്ര പ്രവർത്തക അസോസിയേഷൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി
കേരള പത്ര പ്രവർത്തക അസോസിയേഷൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി


തിരുവനന്തപുരം : കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കേരള പത്ര പ്രവർത്തക അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നിവേദനം നൽകി. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കണക്ക് ശേഖരിച്ച് അവർക്ക് ക്ഷേമനിധി, ആരോഗ്യ ഇൻഷുറൻസ്, തൊഴിൽ സുരക്ഷ, ജില്ലാ തല തിരിച്ചറിയൽ കാർഡ് എന്നിവ ഏർപ്പെടുത്തുന്നതിന് സത്വര നടപടി ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.
പരിമിതമായ സൗകര്യത്തോടെ നിരവധി പ്രതിസന്ധികൾ അതിജീവിച്ച് വാർത്തകൾ ശേഖരിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് തൊഴിൽ സുരക്ഷ ഇല്ലാത്തതും, മാധ്യമ മാനേജ് മെന്റിൽ നിന്ന് തുച്ഛമായ വേതനം കൈപറ്റി ജോലിയെടുക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ദുരിത ജീവിതവും അസോസിയേഷൻ നേതാക്കൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. പരിശോധിച്ച് നടപടി എടുക്കാമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉറപ്പ് നൽകി.
സംസ്ഥാന പ്രസിഡന്റ് മധു കടുത്തുരുത്തി, ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ, ട്രഷറർ ബൈജു പെരുവ, വൈസ് പ്രസിഡണ്ടുമാരായ കണ്ണൻ പന്താവൂർ, എൻ ധനഞ്ജയൻ കൂത്തുപറമ്പ് , ബൈജു മേനാച്ചേരി, സെക്രട്ടറി വി എസ് ഉണ്ണികൃഷ്ണൻ ചടയമംഗലം എന്നിവരായിരുന്നു നിവേദക സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ സീരിയസ് ആയി എടുത്തു കാണിക്കുന്നു. അവർക്ക് ക്ഷേമനിധി, ആരോഗ്യ ഇൻഷുറൻസ്, തൊഴിൽ സുരക്ഷ തുടങ്ങിയ ആനുകൂല്യങ്ങൾ നൽകണം എന്നത് നീതിയുക്തമാണ്. പ്രാദേശിക മാധ്യമ മേഖലയിൽ തൊഴിൽ സുരക്ഷയില്ലാത്തതും കുറഞ്ഞ വേതനവും പ്രശ്നാവസ്ഥയാണ്. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകിയത് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ്. എങ്ങനെയാണ് സർക്കാർ ഈ പ്രശ്നത്തിന് വേണ്ട നടപടി എടുക്കാൻ പോകുന്നത്?
പ്രാദേശിക മാധ്യമ പ്രവർത്തകർക്കുള്ള സംഘടിതമായ ആവശ്യങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നു. ഇവരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് സർക്കാർ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തൊഴിൽ സുരക്ഷ, ക്ഷേമനിധി, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നത് വളരെ നല്ലതാണ്. പ്രതിപക്ഷ നേതാവിന്റെയും മുഖ്യമന്ത്രിയുടെയും പ്രതികരണങ്ങൾ അവരുടെ ബാധ്യതയെ സൂചിപ്പിക്കുന്നു. ഈ നടപടികൾ എത്ര വേഗത്തിൽ നടപ്പാക്കാൻ ശ്രമിക്കുമെന്ന് അറിയാമോ?