മാധ്യമ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് പരാതി
മാധ്യമ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് പരാതി
ചാലക്കുടി അതിരപ്പിള്ളി മേഖലയിൽ നിന്നും മാതൃഭൂമി ന്യൂസ് ചാനലിന് വേണ്ടി നാലര വർഷമായി വാർത്തകൾ ചെയ്യുന്ന മാതൃഭൂമിയുടെ സ്ട്രിങ്ങർ ആണ് ഫൈസൽ. അതിരപ്പിള്ളി മേഖലയിൽ നിന്നും തനിക്ക് ലഭിക്കുന്ന വാർത്തകൾ മറ്റൊരു മാധ്യമത്തിന് ലഭിക്കാത്തതിന്റെ വിരോധത്താൽ അവർ തനിക്കെതിരെ പ്രവർത്തിക്കുന്നതായും വ്യാജ പരാതികൾ നൽകുന്നതായും അദ്ദേഹം ആരോപിക്കുന്നു.

കഴിഞ്ഞദിവസം ഏഴാറ്റുമുഖം ഗണപതിയുടെ കാലിനേറ്റ പരിക്കിന്റെ തുടർ വാർത്തയ്ക്കായി പ്ലാന്റേഷനിൽ എത്തിയ ഫൈസൽ അതിരപ്പിള്ളി എസ്റ്റേറ്റിലെ ഓഫീസിനടുത്ത മൂന്നാം ബ്ലോക്കിൽ ആനയെ ശല്യപ്പെടുത്തുന്ന രീതിയിൽ വനത്തിനകത്ത് അതിക്രമിച്ചു കടന്നുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചത് എന്ന രീതിയിൽ ഫോറസ്റ്റിന്റെ ഫ്ലയിങ് സ്ക്വാഡിന് രേഖമൂലമല്ലാത്ത വ്യാജ പരാതി നൽകി തനിക്ക് എതിരെ കേസെടുക്കാൻ അവരെ പ്രേരിപ്പിച്ചതായും പറയുന്നു. ഇത്തരത്തിൽ ഒരേ മേഖലയിൽ വർക്ക് ചെയ്യുന്ന ആളുകൾ വാർത്തകൾക്ക് വേണ്ടി സഹപ്രവർത്തകനെ ജയിലിലേക്ക് അയക്കുന്ന രീതിയിൽ പെരുമാറുന്നതിനെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.