അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന് സ്മാരകമുയരും

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന് രാജഘട്ടിനടുത്ത് രാഷ്ട്രീയ സ്മൃതി സ്മാരകമുയരും. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ കഴിഞ്ഞയാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു. ഇവിടെ കേന്ദ്രസർക്കാർ കണ്ടെത്തിയ 900 ചതുരശ്ര മീറ്റർ സ്ഥലത്ത് സ്മാരക നിർമ്മാണത്തിന് സമ്മതമാണെന്ന് അവർ സർക്കാരിനെ അറിയിച്ചു. യമുനാതീരത്തെ നിഘമ്പോളാണ് മൻമോഹൻസിംഗിന്റെ സംസ്കാരം നടന്നത്. രാഷ്ട്രീയ സ്മൃതി സ്ഥല സമാധി കോംപ്ലക്സിൽ രണ്ട് പ്ളോട്ടുകൾ ആണ് ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്നത്, ഇതിലൊന്ന് അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി സ്മാരകത്തിനായി അനുവദിച്ചു. എല്ലാ സ്മൃതി കുടീരങ്ങൾക്കും ഒരേ ശില്പ മാതൃകയാണ്.
സ്മാരക ട്രസ്റ്റിനാണ് സ്ഥലം അനുവദിക്കുക. നിർമ്മാണത്തിനായി ട്രസ്റ്റിന് 25 ലക്ഷം രൂപയുടെ ഒറ്റത്തവണ ഗ്രാൻഡിന് അപേക്ഷിക്കാം. മുൻ രാഷ്ട്രപതിമാർ ഉപരാഷ്ട്രപതിമാർ പ്രധാനമന്ത്രിമാർ എന്നിവരുടെ സ്മാരകങ്ങൾക്കായി രാജകാറ്റിനു സമീപം പൊതുവായ സ്ഥലം അനുവദിക്കാൻ തീരുമാനമെടുത്തത് 2013 മെയ് 16ന് ഡോക്ടർ മൻമോഹൻ സിംഗ് മന്ത്രിസഭ ആയിരുന്നു. ബംഗളൂരു സെൻട്രൽ സർവകലാശാലയുടെ പേര് ഡോക്ടർ മൻമോഹൻ സിംഗ് സർവകലാശാല എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇത് മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന്റെ പേരിലുള്ള രാജ്യത്തെ ആദ്യ സർവകലാശാല ആകും. 2024 ഡിസംബർ 26നാണ് മൻമോഹൻ സിംഗ് അന്തരിച്ചത്.