അന്തിമഹാകാളൻ കാവ് വെടിക്കെട്ടിന് എ ഡി എം അനമതി നിഷേധിച്ചു
അന്തിമഹാകാളൻ കാവ് വെടിക്കെട്ടിന് എ ഡി എം അനമതി നിഷേധിച്ചു

ചേലക്കര അന്തിമഹാകാളൻ കാവ് വേലയോടനുബന്ധിച്ച് നടത്താനിരുന്ന വെടിക്കെട്ടിന് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചു. മതിയായ സുരക്ഷാ ക്രമീകരണങ്ങളും ആവശ്യമായ ഭൗതിക സാഹചര്യങ്ങളും ഇല്ലാത്തതിനാൽ മുമ്പ് ഉണ്ടായ വെടിക്കെട്ട് അപകടങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിനെ തുടർന്ന് 1884 സ്ഫോടകവസ്തു നിയമം 6സി(1)(സി) ആക്ട് പ്രകാരം ജില്ലാ ഭരണകൂടം വെടിക്കെട്ടിന് അനുമതി നിഷേധിക്കുന്നതായി അറിയിച്ചു.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് 200 മീറ്റർ ചുറ്റളവിൽ കെട്ടിടങ്ങൾ ഉള്ളതും വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നതിന് നിയമാനുസൃതമായ കെട്ടിടം ഇല്ലാത്തതും വെടിക്കെട്ട് ഏജൻസിക്ക് പെസോയിൽ നിന്നുള്ള അംഗീകരമില്ലാത്തതും എ ഡി എം ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി വെടിക്കെട്ടിന് അനുമതി നൽകേണ്ടതില്ലെന്ന് ജില്ലാ പൊലീസ് മേധാവിയും അറിയിച്ചിട്ടുണ്ട്. മാർച്ച് 22, 23 തിയതികളിലായി വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനാണ് അനുമതിക്കായി അപേക്ഷിച്ചിരുന്നത്.